Monday, 22 November 2010

ഓട്ട് കമ്പനിയിലെ ഊത്ത്

കാരേറ്റ് വിജയന്‍ എല്ലാവര്‍ക്കും ബഹുമാന്യനായ ഒരാളാണ്. സ്ഥല പേരാണ് കാരേറ്റ്. ഇംഗ്ലീഷ് അധ്യാപകന്‍ എന്നതിലുപരി വാക് ചാതുര്യത്തിലും അദ്ദേഹത്തെ വെല്ലാന്‍ തെല്ലൊന്ന് വിഷമിക്കേണ്ടി വരും. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കാവി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (‘കാ’ രേറ്റ് ‘വി’ ജയന്‍) കാവി എന്ന് വിളിക്കുന്നതില്‍ അദ്ദേഹത്തിന് വിഷമമില്ല. പക്ഷെ പെണ്‍കുട്ടികള്‍ അങ്ങനെ വിളിക്കുന്നത് കേട്ടാല്‍ പുള്ളിയുടെ മട്ട് മാറും. എടുത്ത് പിടിച്ച് ഒരു ചോദ്യം കൂടി വരും പള്ളിക്കല്‍ റിയാസിനെ നീയൊക്കെ എന്ത് വിളിക്കുമെടീ.

വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കാവി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (‘കാ’ രേറ്റ് ‘വി’ ജയന്‍) കാവി എന്ന് വിളിക്കുന്നതില്‍ അദ്ദേഹത്തിന് വിഷമമില്ല. പെണ്‍കുട്ടികള്‍ അങ്ങനെ വിളിക്കുന്നത് കേട്ടാല്‍ പുള്ളിയുടെ മട്ട് മാറും. എടുത്ത് പിടിച്ച് ഒരു ചോദ്യം കൂടി വരും പള്ളിക്കല്‍ റിയാസിനെ നീയൊക്കെ എന്ത് വിളിക്കുമെടീ.


ഇങ്ങനെയുള്ള വാക്ക് ചാതുര്യങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയായിട്ടുണ്ട്. ആശാന്‍ ഒരിക്കല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോയി. ചെറിയൊരു അടിപിടി കേസ് സാക്ഷിയായി ഇദ്ദേഹം മാത്രമേയുള്ളു. വക്കീലദ്ദേഹം പ്രതിയേയും വാദിയേയും വിസ്തരിച്ചു, അടുത്തത് കാവിയുടെ ഊഴമാണ് ബഹുമാന്യനായ കാവി നീതിപീഠത്തിലിരിക്കുന്ന ന്യായാധിപനെ വണങ്ങി, പുസ്തകത്തില്‍ കൈവച്ച് സത്യം ചെയ്തു. വക്കീലദ്ദേഹം തുരുതുരു ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു. എല്ലാ ചോദ്യത്തിനും കാവിയദ്ദേഹം മാന്യമായി ഉചിതമായ മറുപടിയും നല്‍കി. എത്രയൊക്കെ മറുപടികള്‍ ലഭിച്ചിട്ടും വക്കീല്‍ കാവിയെ വിടാന്‍ യാതൊരു ഉദ്ദേശവുമില്ല.

വക്കീല്‍: “സംഭവം നടന്നത് കൃത്യം ഒരു മണിക്കാണ് എന്നല്ലേ നിങ്ങള്‍ പറഞ്ഞത്”

കാവി: അതെ.

വക്കീല്‍: കൃത്യം ഒരു മണി തന്നെയായിരുന്നോ അതോ നിങ്ങള്‍ക്ക് എന്തെങ്കിലും ഓര്‍മ്മപിശക് സംഭവിച്ചിട്ടുണ്ടോ?

കാവി: ഇല്ല, കൃത്യം ഒരു മണിയ്ക്കാണ് സംഭവം നടന്നത്.

വക്കീല്‍: നിങ്ങള്‍ വാച്ച് കെട്ടാറില്ലേ?

കാവി: ജനിച്ചിട്ടിതുവരെ ഞാന്‍ വാച്ച് കെട്ടിയിട്ടില്ല

വക്കീല്‍: അതെന്താ കെട്ടാത്തെ?

കാവി: (അല്പം അരിശത്തോടെ) വാച്ച് കെട്ടുന്നത് എനിക്ക് ഇഷ്‌ടമല്ല. അല്ലാതെ തന്നെ സമയനിഷ്‌ഠ പാലിക്കാന്‍ എനിക്കറിയാം.

വക്കീല്‍: ഓ! അങ്ങനെ... ജീവിതത്തില്‍ ഇതുവരെ വാച്ച് ഉപയോഗിക്കാത്ത നിങ്ങള്‍ക്ക് സമയം കൃത്യം ഒരു മണിയായെന്ന് എങ്ങനെ മനസിലായി?

കാവി: (പാവം മാന്യന് സകല നിയന്ത്രണങ്ങളും വിട്ടു തന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന വാക്ക് ചാതുര്യം അരിശത്തോടെ പുറത്ത് വന്നു.) “സാറേ ഓട്ട് കമ്പനിയില്‍ ഊത്ത് വച്ചിരിക്കുന്നത് ഊമ്പാനല്ല.”.

കോടതി മുറിയില്‍ പിന്നെ പൊട്ടിച്ചിരിയായിരുന്നു. ന്യായാധിപന്‍ അന്തിച്ചിരുന്നു, പ്രതിഭാഗം വക്കീലിനാകട്ടെ വേലി കെടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചപോലെയായി.

പിന്നെ കാണുന്നത് രണ്ട് പോലീസ്കാരുടെ അകമ്പടിയോടെ പോകുന്ന കാവിയദ്ദേഹത്തെയാണ്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതിയെ വെറുതെവിട്ടു. കോടതിയില്‍ അസഭ്യം പറഞ്ഞതിന് കാവിക്ക് 2 ദിവസം തടവും ആയിരം രൂപ പിഴയും വിധിച്ചു.

1 comment:

ACV ATTINGAL said...

anna oooooooth kollam